.
.
.
.
.
.

തിരക്ക് പിടിച്ചൊരു പകലിന്റെ താഴെ വിരിച്ചു കിടക്കുമ്പോള്‍
വരാന്‍ വൈകുന്ന ഉറക്കത്തിന്റെ ഒഴിവുകഴിവായിരുന്നു പ്രണയം.
തട്ടമിട്ട തലയില്‍ തലോടിപ്പറഞ്ഞ,
നിന്നെ കെട്ടാന്‍ ഞാന്‍ കൊറേ കഷ്ട്ടപ്പെടെണ്ടി വരുമല്ലോ എന്ന വെറുംവാക്കിനു മറുപടിയായി,
പറത്തി വിട്ട തട്ടത്തെ നോക്കി 
അത് വിവാഹ മംഗളാശംസകള്‍ നേര്‍ന്നുവെന്ന്‌ പറഞ്ഞവള്‍
മടി പിടിച്ച ഉറക്കങ്ങളില്‍ എനിക്ക് കൂട്ടിരിക്കാന്‍ വന്നവളായിരുന്നു.....

നമുക്കൊരു വീട് വേണം, അവള്‍ പറഞ്ഞു.
അതെ, വലിയ ജാലകങ്ങളുള്ള ഒന്ന്,
എനിക്ക് നിന്റെ മടിയില്‍ തല വച്ച് ആകാശം നോക്കി കിടക്കണം, അവന്‍ കൂട്ടിച്ചേര്‍ത്തു.
നമുക്കിടയിലുള്ള വാതിലുകള്‍ ഒരിക്കലും അടയ്ക്കാത്തൊരു വീട്......
കാറ്റും, വെയിലും, നീയും, ഞാനും....
അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു......
ചുവപ്പിലും കറുപ്പിലും കലണ്ടര്‍ പറഞ്ഞ കഥകള്‍ കേട്ട്,
കുഞ്ഞിക്കാലുകള്‍ നടക്കാന്‍ പഠിച്ചു...

ഒച്ചയിട്ടു പായുന്ന ചുവന്ന ബസ്സുകളില്‍ നിന്നിറങ്ങി നടക്കുമ്പോഴും,
ഒപ്പം നടന്നവള്‍ക്ക് തലയില്‍ തട്ടമില്ലായിരുന്നു.
അവളുടെ കണ്ണുകളിലെ തിളക്കത്തിന്റെയും,
പൊട്ടിച്ചിരികളുടെയും കണക്കു ചോദിക്കാനും ആരുമില്ലായിരുന്നു.....
പത്രത്താളില്‍ പദപ്രശ്നങ്ങള്‍ തിരഞ്ഞവള്‍ പല വാര്‍ത്തകളും കണ്ടില്ലെന്നു നടിച്ചു.
തലങ്ങും വിലങ്ങുമെഴുതിയ വാക്കുകളിലായിരുന്നു അവളുടെ ചരിത്രമെഴുത്ത്.
പര്‍ദ്ദ ഉരിഞ്ഞു കളഞ്ഞ്,
ചരിത്രം കുഴിച്ചെടുക്കാന്‍ മണ്‍വെട്ടിയും കൊണ്ടൊരു കാഫറിന്റെ കൂടെ ഇറങ്ങിത്തിരിച്ചപ്പോള്‍ തന്നെ,  
ആരൊക്കെയോ അവളുടെ പദപ്രശ്നത്തിന്റെ കളങ്ങളില്‍ പടവെട്ട് കളിച്ചു തുടങ്ങിയിരുന്നത്രെ....

 ജീവിതത്തിലെ ഒഴിഞ്ഞു കിടന്ന കളങ്ങളില്‍ ചോരപ്പാടുകള്‍ വീഴ്ത്തിയിരുന്നത്.
പദപ്രശ്നത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു.
കനത്ത അറവാതിലുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന,
തൊപ്പി വച്ച ചോദ്യങ്ങള്‍....
ആ ചുവന്ന കളങ്ങളിലേക്ക് തുറക്കാന്‍ കൂട്ടാക്കാതെ നിന്ന വാതിലുകള്‍,
രാവില്‍ നിന്ന് ഒരക്കത്തെ ഒഴിച്ച് വിട്ടെങ്കിലും,
ചിതലുകള്‍ വരാന്‍ കാത്ത്, പുതച്ചു കിടക്കുമ്പോള്‍ അയാള്‍ സ്വയം ആശ്വസിച്ചു,
"വാതിലുകളില്ലാത്ത ലോകം" തന്റെ സ്വപ്നമായിരുന്നില്ലല്ലോ....
എങ്കിലും,
എന്നെങ്കിലും, പണ്ടവള്‍ പറത്തി വിട്ട തട്ടം കണ്ടു കിട്ടിയാല്‍,
ഒരു നുണ പറയാം,
എല്ലാ വാതിലുകളും, ഞാന്‍ തുറന്നിട്ടിരിക്കുന്നുവെന്ന്‌.....

ജീവിതം ചുവന്ന ബസ്സുകളില്‍ കയറി തിരക്കിട്ട് പായാന്‍ തുടങ്ങിയ ദിവസങ്ങളിലൊന്നിലാണയാള്‍
വഴിയില്‍ വീണു കിടന്ന കരിയിലകള്‍ക്ക് മുകളിലൂടെ നടന്നു വന്നത്.
ചിതലുകളുടെ സൌഖ്യമന്വേഷിക്കാന്‍.....
ജീവിതത്തിന്റെ പത്രത്താളില്‍ വലത്തേക്കും താഴെക്കുമുള്ള കളങ്ങള്‍ ഒഴിഞ്ഞു കിടന്നു.
മകളുടെ തട്ടമിടാത്ത തലയെ മറച്ചു പിടിച്ചുകൊണ്ടയാള്‍ തിരിച്ചു നടക്കുമ്പോഴും,
ചുവന്ന ബസ്സുകള്‍ തിരക്കിട്ട് പാഞ്ഞു.....

13 Comments:

  1. Junaiths said...
    തിരക്ക് പിടിച്ചൊരു പകലിന്റെ താഴെ വിരിച്ചു കിടക്കുമ്പോള്‍
    വരാന്‍ വൈകുന്ന ഉറക്കത്തിന്റെ ഒഴിവുകഴിവായിരുന്നു പ്രണയം.

    നല്ല വരികള്‍ ...
    ഓലപ്പടക്കം said...
    കൊള്ളാം ഇഷ്ടപ്പെട്ടു..
    jayanEvoor said...
    എഴുത്തിന്റെ മത്താപ്പ് വിരിഞ്ഞു!

    ആശംസകൾ, അനിയാ!
    Muzafir said...
    കൊള്ളാം..
    Manoraj said...
    ഹോ ഇത് ഫീകരം. മത്താപ്പോ അതോ പൂത്തിരിയോ :)
    Jishad Cronic said...
    ഇഷ്ടപ്പെട്ടു...
    :-)-: said...
    ‍വന്‍ വന്‍ ...!
    mini//മിനി said...
    ഒരു വല്ലാത്ത അവസ്ഥ തന്നെ,, നന്നായി എഴുതി.
    ജയരാജ്‌മുരുക്കുംപുഴ said...
    valare nannayittundu,.... aashamsakal.......
    ഒഴാക്കന്‍. said...
    എടാ ഫീകരാ നീ ഒരു ഫീകരന്‍ ആണല്ലോ
    സാബിബാവ said...
    ആഹാ കുഞ്ഞനിയോ കലക്കിട്ടോ നിന്റെ ഉള്ളിലെ എഴുത്തിന്‍റെ മത്താപ്പും വിരിഞ്ഞിറങ്ങട്ടെ
    Vivek Kothara said...
    super .....
    ചേച്ചിപ്പെണ്ണ്‍ said...
    പദപ്രശ്നം നൊമ്പരപ്പെടുത്തി ....
    ഇനിയും എഴുതുക കുഞ്ഞേ ..
    ആശംസകള്‍....

Post a Comment



Newer Post Older Post Home